''ജോലിയൊന്നുമില്ലാതെ നാട്ടില്‍ വന്നപ്പോള്‍ ബീഡിത്തൊഴിലാളികളും
കമ്പനികളുമൊക്കെയായി എന്റെ ലോകം. അങ്ങനെ അവരുമായിട്ട്
പുതിയ ബന്ധമായി. ഞാന്‍ മിക്ക സമയവും ഇടപഴകുന്നത്
ബീഡിത്തൊഴിലാളികളുമായാണ്. ആ ബീഡിതെറുപ്പു കമ്പനിയില്‍
അധികവുമുണ്ടാകുക സഖാക്കളാണ്. ഇവരൊക്കെയായിട്ടുള്ള
പരിചയവും ബന്ധവും കാരണം ഞാനൊരു കമ്യൂണിസ്റ്റ്
ചായ്‌വുള്ളവനായി. അക്കാലത്ത് എഴുത്തുകാരും സാഹിത്യകാര
ന്മാരുമെല്ലാം കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു അധികവും.
അങ്ങനെ ഞാനൊരു കമ്യൂണിസ്റ്റ് മനോഭാവമുള്ള
എഴുത്തുകാരനായി. ആ കാലഘട്ടത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം മലബാറില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.''
തൃക്കോട്ടൂര്‍ എന്ന ദേശത്തെ അടയാളപ്പെടുത്തിയ യു എ ഖാദര്‍ മലയാള ചെറുകഥയുടെ ആഖ്യാനത്തില്‍ സവിശേഷതകള്‍ കൊണ്ടുവന്നു.
ഏഴു വയസ്സുവരെ ബര്‍മ്മയില്‍ വളര്‍ന്ന ഖാദറിന്റെ ജീവിതം
കേരളത്തിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. അജ്ഞാത ദേശത്ത് എത്തിയതിന്റെ അമ്പരപ്പുകളെ അതിജീവിച്ച് മലയാളം ജീവശ്വാസം
പോലെ അനുഭവിച്ചായിരുന്നു ഖാദര്‍ ജീവിച്ചത്. യു എ ഖാദറിന്റെ
സംഭവബഹുലമായ ജീവിതത്തിലേക്കു വെളിച്ചംവീശുന്ന കൃതി. അതോടൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകള്‍കൂടി
ഉള്‍പ്പെടുത്തിയ മികച്ച കൃതി.
''ജോലിയൊന്നുമില്ലാതെ നാട്ടില്‍ വന്നപ്പോള്‍ ബീഡിത്തൊഴിലാളികളും
കമ്പനികളുമൊക്കെയായി എന്റെ ലോകം. അങ്ങനെ അവരുമായിട്ട്
പുതിയ ബന്ധമായി. ഞാന്‍ മിക്ക സമയവും ഇടപഴകുന്നത്
ബീഡിത്തൊഴിലാളികളുമായാണ്. ആ ബീഡിതെറുപ്പു കമ്പനിയില്‍
അധികവുമുണ്ടാകുക സഖാക്കളാണ്. ഇവരൊക്കെയായിട്ടുള്ള
പരിചയവും ബന്ധവും കാരണം ഞാനൊരു കമ്യൂണിസ്റ്റ്
ചായ്‌വുള്ളവനായി. അക്കാലത്ത് എഴുത്തുകാരും സാഹിത്യകാര
ന്മാരുമെല്ലാം കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു അധികവും.
അങ്ങനെ ഞാനൊരു കമ്യൂണിസ്റ്റ് മനോഭാവമുള്ള
എഴുത്തുകാരനായി. ആ കാലഘട്ടത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം മലബാറില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.''
തൃക്കോട്ടൂര്‍ എന്ന ദേശത്തെ അടയാളപ്പെടുത്തിയ യു എ ഖാദര്‍ മലയാള ചെറുകഥയുടെ ആഖ്യാനത്തില്‍ സവിശേഷതകള്‍ കൊണ്ടുവന്നു.
ഏഴു വയസ്സുവരെ ബര്‍മ്മയില്‍ വളര്‍ന്ന ഖാദറിന്റെ ജീവിതം
കേരളത്തിലേക്ക് പറിച്ചു നടപ്പെടുകയായിരുന്നു. അജ്ഞാത ദേശത്ത് എത്തിയതിന്റെ അമ്പരപ്പുകളെ അതിജീവിച്ച് മലയാളം ജീവശ്വാസം
പോലെ അനുഭവിച്ചായിരുന്നു ഖാദര്‍ ജീവിച്ചത്. യു എ ഖാദറിന്റെ
സംഭവബഹുലമായ ജീവിതത്തിലേക്കു വെളിച്ചംവീശുന്ന കൃതി. അതോടൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകള്‍കൂടി
ഉള്‍പ്പെടുത്തിയ മികച്ച കൃതി.