Che
Download (2.53 MB)
7
നാസി ഭീകരതയുടെ നിലവിളികള്‍ മുഴങ്ങുന്ന ജര്‍മ്മനിയുടെ ഹൃദയത്തിലൂടെ പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വി കെ ജോസഫ് നടത്തുന്ന യാത്ര. ഭാഷയുടെ സൗന്ദര്യംകൊണ്ട് വായനക്കാര്‍ക്കു പുതിയ അനുഭവം സമ്മാനിക്കുന്ന പുസ്തകം.
ധൈഷണികതയ്ക്കും കൊടിയ വിപത്തുകള്‍ക്കും ഇടം കിട്ടിയ മണ്ണാണ് ജര്‍മ്മനിയുടേത്. കാള്‍ മാര്‍ക്സും എംഗല്‍സും ഹെഗലും ഇമ്മാനുവല്‍ കാന്റും വാള്‍ട്ടര്‍ ബെഞ്ചമിനും ബെര്‍ത്തോള്‍ഡ് ബ്രഹ്തും ഹെര്‍മ്മന്‍ ഹെസ്സെയും തിയോഡര്‍ അഡോണയും എറിക് ഫോമും വെര്‍ണര്‍ ഹെര്ഡോഗും ഗുന്തര്‍ഗ്രാസും തോമസ് മന്നും പ്രതിഭകള്‍ വിരിയിച്ചത് ഈ മണ്ണില്‍ നിന്നുകൊണ്ടാണ്. അഡോള്‍ഫ് ഹിറ്റ്ലറും ഓഷ്വിറ്റ്സും കൂട്ടക്കുരുതിയും മാനവികതയ്ക്ക് പുഴുക്കുത്തേല്പിച്ചതും ഇതേ മണ്ണില്‍. കാള്‍ മാര്‍ക്സും ജന്നിയും പ്രണയപൂര്‍വ്വം കൈകോര്‍ത്തു നടന്ന ട്രിയറിലൂടെ വെര്‍ണര്‍ ഹെര്ബോഗ് കാല്‍നടയായി മ്യൂണിക്കില്‍നിന്നും പാരീസിലേക്ക് പോയ വഴിയിലൂടെ, മൊസാര്‍ട്ടിന്റെ പ്രണയ നഗരത്തിലൂടെ വി കെ ജോസഫ് എന്ന ചലച്ചിത്ര പ്രവര്ത്തകന്, ഫിലിം സൊസൈറ്റി പ്രവര്‍ത്തനവും ചലച്ചിത്ര വിമര്‍ശനവും ജീവവായുവാക്കിയ എഴുത്തുകാരന്, നടത്തിയ യാത്രകളാണീ പുസ്തകത്തില്‍. മരങ്ങള്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഇലകള്‍ വീഥിയിലേക്കു കൊഴിച്ചിടുന്ന ഒരു ശരത്ക്കാലത്ത് മഴനാരുകള്‍ സ്വപ്നത്തിലെന്നപോലെ ഇറ്റുവീഴുന്ന ജര്‍മ്മന്‍ നഗരങ്ങളിലൂടെ ലോക ചലച്ചിത്ര കാവ്യങ്ങളിലൂടെ, എഴുത്തുകാരിലൂടെ, ചരിത്രത്തിലൂടെ വി കെ ജോസഫ് നടത്തുന്ന യാത്രകള്‍ നവമായ ഒരു ചൈതന്യം വായനക്കാരില്‍ പടര്‍ത്തുവാന്‍ പ്രാപ്തമാണ്. യാത്രയെഴുത്ത് എത്ര അവാച്യമായ അനുഭവമാണെന്ന് ഈ കൃതി നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഹോളോകോസ്റ്റിന്റെ ഇരയായ ജര്‍മ്മന്‍ ചിത്രകാരന് ഫെലിക്സ് നസ്ബാം (Felix Nussbaum) ന്റെ ഒരു പെയിന്റിങ്ങാണ് ഈ പുസ്തകത്തിന്റെ കവര്‍ചിത്രം തയ്യാറാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ചരിത്രത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന നാസി ഭീകരതയുടെ നിലവിളികള്‍ ആന്തരികമായി ഈ കൃതിയില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കാം
പൂമുഖം
ബ്ലോഗ്
ഉപാധികളും നിബന്ധനകളും
സ്വകാര്യതാനയം
റീഫണ്ടും റദ്ദാക്കലും
ഞങ്ങളെ സമീപിക്കുക
Download (6.65 MB)
Download (5.77 MB)
ചിന്ത പബ്ലിഷേഴ്സ്
എ കെ ജി സെന്റർ സമീപം,
വിവേകാനന്ദ നഗർ ,
കുന്നുകുഴി റോഡ് ,
വന്ചിഞ്ചൂർ പി.ഓ,
7994678841
1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്കീമുകള്‍ ആവിഷ്ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു.
വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്ക്കാന് മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു. 'പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.
2018 © Chintha Publishers All Rights Reserved.