വയലിന്‍ തന്ത്രികള്‍ മീട്ടി മാസ്മരിക സംഗീതം പൊഴിച്ച് നിലകൊള്ളുമ്പോഴാണ് ബാലഭാസ്‌കര്‍ നിശാന്തത്തിലെ ആകാശത്തില്‍ നിന്നെന്നപോലെ പൊഴിഞ്ഞു പോയത്. ബാല്യകാലം മുതല്‍ ബാലഭാസ്‌കറിനൊപ്പം ഉണ്ടായിരുന്ന, സംഗീതവേദികളില്‍ തൊട്ടുരുമ്മി നിന്നിരുന്ന ജോയി എന്ന കൂട്ടുകാരന്റെ ഓര്‍മ്മകളാണീ പുസ്തകം.